സ്പര്‍ശം

ഇത് ചില്ലുകള്‍.
എത്ര മറച്ചു പിടിച്ചാലും
മറുപുറം കാണിച്ചുതരാന്‍ കഴിയുന്ന ചില്ലുകള്‍.
വളരെ വേഗം പൊട്ടിപ്പോകുന്ന ചില്ലുകള്‍.
വല്ലാതെ അമര്‍ത്തി എഴുതല്ലേ!

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

എന്‍റെ അമ്മ

വീട്ടിലേക്കു മടങ്ങവേ 
അലഞ്ഞു നടക്കുന്ന 
മഴമേഘങ്ങള്‍ 
എന്നെ 
അടിമുടി നനച്ചു:
'ഒരു കുടയെടുക്കാമായിരുന്നില്ലെ?'
ഏട്ടന്‍ ചൊടിച്ചു.
'തോരുന്നതുവരെ കാക്കാമായിരുന്നില്ലേ?'
ഓപ്പോളുടെ ശബ്ദം
ആലിപ്പഴംപോലെ 
വീണു ചിതറി.
'ജലദോഷം പിടിക്കട്ടെ,
അപ്പക്കാണാം.'
അച്ഛന്‍റെ അട്ടഹാസം.
ശാപവാക്കുകള്‍ക്കിടയില്‍
തല തോര്‍ത്തിത്തന്നു
അമ്മയും ശപിച്ചു
"വല്ലാത്ത മഴ."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ