സ്പര്‍ശം

ഇത് ചില്ലുകള്‍.
എത്ര മറച്ചു പിടിച്ചാലും
മറുപുറം കാണിച്ചുതരാന്‍ കഴിയുന്ന ചില്ലുകള്‍.
വളരെ വേഗം പൊട്ടിപ്പോകുന്ന ചില്ലുകള്‍.
വല്ലാതെ അമര്‍ത്തി എഴുതല്ലേ!

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

കിന്‍റാ ലിബുവ

മണിയടിച്ചു 
കുട്ടികള്‍ ക്ലാസ്സില്‍ കയറി 
ടീച്ചര്‍ ഹാജര്‍ വിളിച്ചു:
മറിയാ ഇന്വാലിഡ്‌ ‌ 
പരാലാ പാസ്ടഗെ
ഹാര്‍കല്‍ പാതൃയോറ്റ്‌
രന്‍ഗിതാ മേനോന്‍ 
കിന്‍റാ ലിബുവ 
ഹാജര്‍ വിളികളുടെ
ആരവം നിലച്ചു 

ക്ലാസ്സ് പെട്ടെന്ന് നിശ്ശബ്ദമായി.

കിന്‍റാ ലിബുവയെ 
കണ്‍ടവര്‍ ആരുമില്ല.
എണ്ണമറ്റ കാക്കപ്പുള്ളികള്‍ക്കിടയില്‍നിന്ന് 
രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു
നമ്മുടെ കിന്‍റാ ലിബുവ.

കാക്കപ്പുള്ളി വേണോ?
കിന്‍റാ ലിബുവ വേണോ?
വിദേശത്തു നിന്നും 
ആരോ കൊണ്ടുവന്ന സാരിയില്‍ പൊതിഞ്ഞ
ക്ലാസ്സ് ടീച്ചര്‍
മിസ്സിസ് പര്‍തോന്‍ കാതെയുടെ 
പരിഭ്രമം 
പാളത്താറും ഓവര്‍ക്കോട്ടുമിട്ട
പ്രധാനാദ്ധ്യാപകന്‍
അനന്തരാമയ്യരും 
പങ്കുവെച്ചു.
"എ ബ്ലാക്‌മോള്‍ ഓണ്‍ ദി ലെഫ്ട്ട് ചീക്."

മുടി മുതല്‍ അടി വരെ
എല്ലാവരുടെയും മനസ്സില്‍ 
കിന്‍റാ ലിബുവ 
ഒരു കാക്കപ്പുള്ളിയായി കിടന്നു,
കാക്കപ്പുള്ളി മാത്രം!
കോണ്‍വെന്‍റിന്‍റെ
നടുമുറ്റത്തും
ചുമരുകളിലും 
നിറയേ കാക്കപ്പുള്ളികള്‍!
"മാര്‍ത്ത കോഞ്ഞ്യാക്."
"ആലീസ് ഇമ്മക്കുലാറ്റ്."
-മിസ്സ്‌ കോണ്‍വെന്‍റ." 
"സാറാ സ്വയംപ്രഭ."
"സ്വാമി  ലക്ഷ്മീഅയ്യര്‍."
കിന്‍റാ ലിബുവ മാത്രമില്ല!

എങ്ങിനെ 
നമ്മുടെ റിസള്‍ട്ട്‌
നൂറു ശതമാനമാക്കും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ